നാം ആദ്യം കണ്ടുമുട്ടിയപ്പോൾ ,
അകത്തിരുന്നു
ചിരിച്ചവർ
പുറത്തിരുന്നു
കൊറിച്ച വർ
എന്റെ കണ്ണുകൾ എവിടേക്കെന്നു ഇറു കണ്ണിട്ടു
നോക്കിയ നിൻറെ 'അമ്മ
'
എന്റെ മുടി ഇല്ലാത്ത വലത്തേ
നെറ്റിയിൽ സസൂക്ഷ്മം നിരീക്ഷണം നടത്തിയ
നിന്റെ ചേട്ടത്തി
വാക്കുകൾ കിട്ടാതെ അലഞ്ഞ നാവുമായി
നിന്റെ അച്ഛൻ
മടുപ്പിക്കുന്ന
വംശ പുരാണവുമായി നിന്റെ
വലിയച്ഛൻ
ഇപ്പോളും ഇങ്ങനൊക്കെയോ എന്ന എന്റെ ചോദ്യത്തിന്
കണ്ണുരുട്ടിയ എന്റെ അമ്മാവൻ.
ഇതിനിടയിൽ
എപ്പോളോ ട്രേയിൽ നിറഞ്ഞ ചായക്കപ്പുകളുമായി നീയും,
നോക്കണോ വേണ്ടയോ എന്ന് മനസ്സിനോട്
ചോദിച്ചു തീരും മുൻപേ....
എന്നെ കണ്ടിരുന്നോ നീ ? നിന്നെ
ഞാൻ സത്യത്തിൽ കണ്ടിരുന്നില്ല.
എങ്ങനുണ്ട്
എന്ന് ആകാംക്ഷയോടെ നോക്കിയ എല്ലാരേയും ഞാൻ
കണ്ടിട്ടും
നിന്നെ കാണാൻ കഴിഞ്ഞില്ല.
നാം ആദ്യം കണ്ടുമുട്ടിയപ്പോൾ , നിന്നെ കാണാൻ കഴിഞ്ഞില്ല.
No comments:
Post a Comment