Saturday, December 17, 2011

വെയിലില്‍ ഒരു പക്ഷി (പ്രണാമം)

)

അക്ഷരം ഭക്ഷണമാക്കിയ മനസ്സുമായി അലഞ്ഞൊരു മനുഷ്യന്‍റെ അറിവിന്‍റെ നാരായം എവിടെ വീണു
അത് തിരഞ്ഞലഞ്ഞവര്‍ അറിയാതെ പോയത് അതുല്യതെ നിന്‍റെ  മനസ്സിന്‍ കലാപം
ഹവിസ്സ് തിരസ്ക്കരിച്ചൊരു ദേവന്‍ നീ,ഉഷസ് കൊതിച്ച നിശാസുര്യന്‍
ഈ  പ്രപഞ്ചം പെരുവഴിയില്‍ പ്രതിഷ്ടടിച്ച വിഗ്രഹം ഇന്ന് ഉടഞ്ഞു പോയി.


 കെട്ടു  പൊട്ടിയ പട്ടം കണക്കെ നീ ആകാശ ഗോപുരതിലയുന്നുവോ ,  
അതോ അവിടെയും  വരേണ്യത  നിന്നെ അകറ്റിയോ
അറിയാന്‍ കൊതിക്കുന്ന മനസ്സുകള്‍ ഇവിടിന്നു നിനക്കായി ഒരു ക്ഷേത്രം മനസ്സില്‍ പണിഞ്ഞിടുന്നു
അവിടെ പൂജാരി വേണ്ട പൂജ വേണ്ടാ നിനക്കാവോളം അവിടെ ചിലച്ചിരിക്കാം   .


Tuesday, December 6, 2011

മാറ്റം

വിണ്ടുകീറിയ മന്നിലെക്കിന്നു നോക്കുന്നു ഞാന്‍
വീണ്ടും ഈ ഭൂവില്‍ ജനിച്ചീ മണ്ണിനു ഭാരമാവാന്‍ കൊതിച്ചിടുന്നു
വിശ്വം ജയിച്ചിടാന്‍ വിദ്യകള്‍  തേടിയ വീരപുരുഷരെ ഓര്തിടും നേരത്ത്
വാഴ്വിന്‍ കടങ്കഥ ഇനിയും പഠിക്കാത്ത വിപ്ലവകാരന്മാര്‍ ഇവിടെയുണ്ട്.

മനസ്സില്‍ മരണമടഞ്ഞൊരു പ്രത്യസസ്ത്രതിനായി തെരുവില്‍ പോരുതുന്നവരെ ഞാന്‍ കണ്ടു
ശിരസ്സില്‍ തുളച്ചൊരു വിപ്ലവവീര്യതിനിന്നു ഇരുളില്‍ വില പറഞ്ഞവരെ നാം കണ്ടു
നിശയെ നിലാവത്ത് വരിഞ്ഞു കെട്ടി, മനസ്സോ മരവുരി അണിഞ്ഞു കൂടി
കയ്യിലെ ജപമാല വലിച്ചെറിഞ്ഞ മതകന്യകയ്ക്ക് വിലക്കുമായി
അവളോ കഥകള്‍ കരുത്താക്കി കദനം വിലയ്ക്ക് വിറ്റു.

വെളുപ്പിനെ വേരുത്തവര്‍ വെളിയിലൊരു ചെറു പര്‍ണ്ണശാല പണിഞ്ഞു കൂടി
അവിടെ സ്വപ്നങ്ങള്‍ ചിതയിലാക്കി ചാനയങ്ങളൊക്കെ അഴിചുവച്ചു.