Thursday, December 20, 2012

സോദരീ വിലാപം..................

അമ്മേ എനിക്കിനി ജീവിക്കണം 
ഉടല്‍ മൂടി ഉടയാടകള്‍ ചാര്‍ത്തി 
അതില്‍ ഒളിച്ചു എനിക്ക് കാലം കഴിക്കണം 
മാനം കെട്ടോര്‍ കെടുത്തിയ  മാനം
മൌനമായി ഏറ്റു മനസ്സിനെ പോറ്റാതെ 
നീറ്റിയ ചിന്തകള്‍ കാറ്റില്‍ പറത്തി 
നിര്‍ലജ്ജം ഈ ഭൂവില്‍ വസിക്കണം. 

എന്റെ നിമ്നോന്നതങ്ങലോ,എന്നെ സൃഷ്ട്ടിച്ച ഈശനോ തെറ്റുകാര്‍ 
കാമം അളക്കുന്ന പാത്രമായി എന്‍ ഗാത്രം 
ആര്‍ത്തി പൂണ്ടോര്‍ കരുതുന്നതെന്‍ തെറ്റോ 
പെണ്‍ ശരീരങ്ങള്‍ വേഴ്ച്ചയ്ക്കായി രചിച്ചതെന്നു 
പഠിച്ച നാട്ടില്‍ പിറന്നെതെന്‍ പാപമോ .

എങ്കിലും ഇന്ദ്രര്‍ വരങ്ങള്‍ നേടുമ്പോള്‍ അഹല്യമാര്‍ 
ശിലകളായി മാറ്റപ്പെടുന്നതിന്നും  എന്തമ്മേ.

Tuesday, December 11, 2012

വിചാരണ

അവള്‍ നവവധുവായി വീട്ടിലേക്കു കടന്നു വന്നു . അമ്മ കയ്യില്‍ കൊടുത്ത നിലവിളക്ക് അണയുമോ എന്ന ഭയത്തില്‍ ഞാനും. ആരവങ്ങളൊക്കെ ഒഴിഞ്ഞു ആദ്യ രാവിന്‍റെ ആനന്ദം നുകരാന്‍ അറയില്‍ കാത്തിരിക്കുമ്പോള്‍ അവള്‍ വന്നു. ക്ലീശേയ്യായ നാണം തീര്‍ത്തും ആ മുഖത്ത് കാനത്തില്‍ ഞാന്‍ അല്പം പരിഭ്രമിച്ചു. അവളുടെ കാലിലെ സ്വര്‍ണ പാദസ്വരം അപ്പോളാണ് ഞാന്‍ കണ്ടത്. അതിനു അത്ര സൌന്ദര്യം പോരാ. സ്വപ്നങ്ങളില്‍ പണ്ടേ എന്റെ പെണ്ണിന് ഒരു കൊലുസ്സ് ഞാന്‍ അണിയിച്ചിരുന്നു ഒന്ന് കരുതി വയ്ക്കുകയും ചെയ്തിരുന്നു . അടുത്ത ദിവസം ആ സ്വര്‍ണ പാദസ്വരം അഴിച്ചു വാങ്ങി ഞാന്‍ വെള്ളി കൊലുസ്സ് അവളെ അണിയിച്ചു. അത്ര പരിചയം അകത്തോ എന്തോ കാരണം അവളോട്‌ പറഞ്ഞില്ല.
പക്ഷെ വെള്ളി കൊല്ലുസ്സിന്റെ ശബ്ദവും അവളുടെ ചിരിയും എന്നെ വല്ലാതെ ഭ്രമിപ്പിച്ചു . അവളെ ചുമ്പിക്കുംപ്പോള്‍ ,പ്രണയിക്കുമ്പോള്‍ ,കാമിക്കുംപോള്‍ അവളുടെ സീല്‍ക്ക്കാരങ്ങള്‍ ആ കൊല്ലുസ്സിന്റെ ശബ്ദത്തില്‍ മുങ്ങിപോകാന്‍ ഞാന്‍ ആഗ്രഹിച്ചു.

ആദ്യ വിരുന്നിനു വീട്ടിലെത്തിയപ്പോള്‍,കല്യാണത്തിന് വരാന്‍ കഴിയാത്ത അവളുടെ കൂട്ടുകാരികള്‍ കാണാന്‍ വന്നിരിക്കുന്നു.അവര്‍ മാത്രം ആയപ്പോള്‍.

എങ്ങനുണ്ടാടി ആള്? ഒരുവളുടെ ചോദ്യം.

ചെന്നെന്റെ പിറ്റേന്ന് സ്വരണ പാദസ്വരം അഴിപ്പിച്ചു വാങ്ങി ദേ ഈ വെള്ളി കൊല്ലുസുസ് കെട്ടി തന്നു. എന്തോ എനിക്കൊന്നും പിടി കിട്ടിയില്ല . അവള്‍ പറഞ്ഞു.
"പുള്ളി റോമാന്റിക് ആണല്ലോടി കേട്ടിയോള്‍ക്ക് നേരത്തെ പട സ്വരം കരുതി വക്കാന്‍ " ഒരുവളുടെ കമന്റ്‌ .
റൊമാന്റിക്ക് ഒന്നുമല്ല പക്കാ മെയില്‍ ഷോവനിസ്റ്റ് അത്ര തന്നെ പൂച്ചയ്ക്ക് മണി കെട്ടും പോലെ പെണ്ണും പിള്ളയ്ക്ക് മണി കെട്ടിയ കൊലുസ്സ്. കഷ്ടം. മറ്റൊരുവളുടെ കമന്റ്‌ .
അടുത്തവള്‍. പണയം വച്ചോ അതോ വിട്ടൊന്നു ചോദിക്ക്. അതിനു ഊരി വാങ്ങിയതാരിക്കും. എന്തുവാടി ഗതിയില്ലാതോനെയാന്നോ നീ കെട്ടിയത്.

വിചാരണകള്‍ ഇല്ലാത്ത വിധി പ്രസ്താവനകള്‍ക്ക് മനുഷ്യ രാശിയുടെ അത്ര പ്രയമുണ്ടല്ലോ?

-----ശരത് രവി കാരക്കാടന്‍----

ചോദ്യങ്ങള് ??????????


അച്ഛനാര് ? അമ്മയാര്? , തെരുവിലേക്ക് നോക്കി ചോദ്യം എയ്തവരോട് ഒരു  ചോദ്യം 
അവര്പോര്അടിച്ചീടുന്നത് ഉത്തരാധികാരതിനല്ല 
പിന്നോ ഉച്ച വറ്റിന്എണ്ണം ഒന്ന് കൂട്ടാന്‍ 

ഇരവില്അവര്ഒരുമിച്ചുറങ്ങും 
അരവയര്ഒട്ടിച്ചു തന്നെ അപ്പോള്‍ 
നാഭി വാഴും ഉദരത്തിന്‍ നാവൂറിനെന്ത്  സോദരത്വം 
നളെയോന്നൊരു ചിന്തയല്ല നാവിന്വരള്ച്ച അവര്ക്ക് മുഖ്യം 
നിന്റെ എച്ചില്കൂനയില്അവര്തേടുവത് 
ഉച്ച പശി തന്മ്രിഷ്ട്ടാന്നത്വം 
വെട്ടി അറത്തു നീ ഭുജിച്ച മാംസ ചണ്ടികള്‍ 
പണ്ടം നിറക്കുന്നതൊന്നു കാണൂ 
അട്ടി അടുക്കുന്ന നോട്ടു കെട്ടിന്‍  വട്ടം കൂടുമ്പോള്‍ 
ഇരന്നെന്ന തെറ്റാല്‍  ആട്ടി പായിക്കുന്ന നീ വങ്കന്‍ 

പിന്നെ നിന്റെ ചോദ്യം, നീ ആര് ,നിന്റെ സ്രഷ്ട്ടാക്കള്‍  ആര് 
അതിനു ഉത്തരം നല്ക്കേണ്ടത് ആര് ???

------ശരത് രവി കാരക്കാടന്‍--------

Sunday, December 9, 2012

ഒരു പുതു സ്മൃതി ------------

കറുത്ത നിന്നെ വെളുത്ത ഞാന്‍  പുനര്‍നനപ്പോള്‍ 

അറപ്പോടെ നോക്കി നിന്നോര്‍ 
ഉച്ച ഗോത്രത്തിന്റെ ബീജം നിന്റെ നീച ഗോത്രത്തിന്റെ ഗര്‍ഭ പാത്രം  ചുമക്കുക 
ഗാത്രത്തിന്‍ നിറവും ഗോത്രത്തിന്‍ മഹിമയും പേരിന്‍ പെരുമയും പറയാത്ത 
പുത്രാ ശതങ്ങളെ പെറ്റ് പോറ്റുക 

മനുവും ശതരൂപയും ചേര്‍ന്ന് സൃഷ്ട്ടിച്ച  അരൂപിയാം അന്തസ്സ് വലിച്ചെറിയുക 
പുതു സ്മൃതി രചിച്ചീടാം  അതില്‍ എഴുതിടാം ഏകത്വം എന്നാ മഹോന്നത ആശയം 
വര്‍ണം  ഇല്ലാത്ത ,കര്‍ണതില്‍  ഈയം ഒഴിക്കാത്ത, 
പണ്ടം അണിയുന്ന പിണ്ട പശുക്കളെ പുത്രിയെന്നു വിളിക്കാത്ത 
അന്തമില്ലാത്ത ആശുധിക്ക് ചിന്തയാല്‍ അന്ത്യം കുറിക്കുന്ന ഒന്ന് എഴുതിടാം 

കറുത്ത മനസ്സുകള്‍ അല്ല വെളുത്ത ചിന്തകള്‍ നിറഞ്ഞ മനസ്സുകള്‍ സൃഷ്ട്ടിക്കാം 
ധര്‍മ പുരികളില്‍ അഗ്നി എരിയുക  ഇനി വര്‍ണ വെറികള്‍ ആല്‍ ആവാതിരിക്കട്ടെ 

---------ശരത് രവി  കാരക്കാടന്‍-----------   

Sunday, November 18, 2012

അമ്പലങ്ങള്‍ നിനക്കിനിയും വേണോ 
അതോ വെമ്പലില്ലാത്ത മനസ്സുകള്‍ വേണോ?

വെമ്പലില്ലാത്ത  മനസ്സുകള്‍ക്ക് 
അമ്പലങ്ങള്‍ കൊണ്ടെന്തു കാര്യം?
......................................................................................................
പെണ്ണായി പിറന്നാല്‍ എന്താ ഗുണം  
കണ്ട കുണ്ടാമണ്ടി പോസ്ടിനെല്ലാം 
കണ്ടകടച്ചാണി ലയ്കു വാങ്ങാം 
കണ്ടിടാത്ത ഒരുത്തന്‍ കൂടി കമന്റും
 ആഹാ സുന്ദരം കൊമ്പു കുലുക്കും "കുതിര" കുട്ടി,


Tuesday, November 13, 2012

ഒരു വൃദ്ധ പ്രണയം

മറിയേ ഈ അര മതിലില്‍ ഇരുന്നു നിന്‍ 
അര മുറി തേങ്ങയില്‍ ഒരുക്കിയ ചമ്മന്തി 
കലക്കിയ കഞ്ഞി മോന്തുപ്പോള്‍ ഞാന്‍ 
അറിയുന്നതാവാം പ്രണയം...................

നാട്ടു വാറ്റിന്റെ കറ  പുരണ്ടൊരു 
മീശ തടവി ഞാന്‍ പുലമ്പീ ടുന്നതൊക്കെയും 
ചിരിയാലെ  വരവേട്ടിടുന്നതോ പ്രണയം....

അറിയില്ല എങ്കിലും അന്ത്യ ക്രിസ്തുവിന്‍ മുന്‍പില്‍ 
കത്തിയ മെഴുകിതിരി വെട്ടത്തില്‍ എപ്പോഴോ 
എനിക്കായി കണ്ണുനീര്‍ വാര്‍ക്കുന്നത്‌ 
ഞാന്‍ നിന്‍ പ്രണയമായി കാണുന്നു .........





Tuesday, October 30, 2012

എന്‍റെ താരം .......


അകലെ വാനത്തു എന്നെ നോക്കി തേങ്ങുന്ന ഒരു  താരത്തെ കാണാം 
എന്നെ നുകരാന്‍ കഴിയാതെ വിതുമ്പുന്ന അമ്മയാം താരം 
നിറ നിലാവിന്‍ മച്ചകത്തു നിലവിളക്കായി തെളിഞ്ഞു നില്‍ക്കുമ്പോഴും 
ഇടക്കെപ്പോഴോ കരിന്തിരി മണം എന്നെ മൂടുന്നു .

വരം വാങ്ങി വരും ഞാന്‍ എന്നോമനക്ക് ഒരായിരം  കഥകള്‍ പറഞ്ഞു തന്നീടുവാന്‍ ,
എന്ന് കൊഞ്ചുന്നത് കേള്‍ക്കുവാന്‍ ഇവിടെ ഞാന്‍ ഉറങ്ങാതെ കാത്തു കിടക്കാറുണ്ട് എന്നും
ഉണരാന്‍ കൊതിക്കാതെ ,സ്വപ്നത്തില്‍ ഉരിയാടിയിരുന്നതോ എത്ര നേരം.
തെക്കേ തൊടിയില്‍ പട്ടട മീതെ വളര്‍ന്നു നില്പോരാ കല്പ വൃക്ഷം നീളുന്നതും വാനിലേക്ക് 

 ഗദ്ഗദം തിങ്ങി നിറഞ്ഞപ്പോള്‍ എന്നിലെ  അക്ഷരം പിന്‍ തിരിഞ്ഞു നടന്നു നീങ്ങി,,




 



Sunday, October 28, 2012

താടി


താടികള്‍ പലവിധം 
തടവി മിനുക്കി താലോലിക്കുന്ന താടികള്‍

ബുദ്ധി കൊണ്ട് ജീവിക്കുന്നവരില്‍ താടി കാണാം (ഉദാ: പദ്മരാജന്‍ , ഭരതന്‍ ,ജോണ്‍ എബ്രഹാം,അരവിന്ദന്‍ നിര നീളുന്നു )
ബുദ്ധി കേട്ടോര്‍ മത ത്തിന്‍റെ മയക്കു മരുന്നു സേവിച്ചു നീണ്ട താടി തടവുന്നു 
നന്മയുള്ള മനസുകള്‍ ഈശ്വര സത്യം തേടി അലയുമ്പോള്‍ അവരും താടി നീട്ടുന്നു,
ആള്‍ ദൈവങ്ങള്‍ കോമരം തുള്ളി താടി തടവുന്നത് കണ്ടതല്ലേ (തോക്ക് സാമി,സന്തോഷ്‌ മാധവന്‍ തിരുവടികള്‍,,,,,)
വിപ്ലവത്തിന്‍റെ വിശുദ്ധിയില്‍ അശുദ്ധിയില്‍ താടി തടവുവോര്‍ എത്ര (ഉദാ: ഊഹിച്ചോ അത് മതി)
പിന്നെ നഷ്ട പ്രണയവും താടി യായി രൂപാന്തരപ്പെടുന്നു,,,

ഞാനും താടി തടവുന്നു അത് ഈ വലതു കവിളിലെ മറുക് മറക്കാന്‍ മാത്രമുള്ളത് ..

Saturday, October 27, 2012

നിങ്ങള്‍ക്ക് എനിക്കും

മണല്‍ പിരിച്ചു കയറുണ്ടാക്കി അതില്‍ 
തൂങ്ങി ആടുന്ന മനുഷ്യര്‍ക്ക്‌ .......

ഇരവില്‍ ഇരുട്ടില്‍ ഒളിച്ചു  നടത്തിയ വേഴ്ചകള്‍ 
പകലുകള്‍ മറന്നെന്നു കരുതി  വിശുദ്ധന്റെ 
അംഗ വസ്ത്രം  അണിയുന്നോര്‍ക്ക് ......

പ്രണയം നടിച്ച് എന്‍റെ ഹൃദയത്തില്‍ 
ഒരായിരം കവിതകള്‍ കൊളുത്തി
ഒടുവില്‍ ഏതോ കൃശഗാത്രന്റെ കൈകള്‍ പുണര്‍ന്ന വള്‍ക്ക് .....

ബന്ധമില്ലാത്ത വരികള്‍ ബന്ധിപ്പിച്ച് 
അഹന്ത തന്‍ കവിത്വം (ഈ എനിക്കും) ചമയുന്നവര്‍ക്ക് .....
ഏല്ലാവര്‍ക്കും വേണ്ടി ഇന്ന് ഞാന്‍ എഴുതി
എന്നിട്ടും അക്ഷര തെറ്റുകള്‍ ബാക്കിയാവുന്നു

Sunday, October 21, 2012

ബലി


എനിക്കായി ബലി പീഠം  ഒരുക്കി നിങ്ങള്‍ കാത്തിരിക്കുമ്പോള്‍ 
 എന്‍റെ തിരുനെറ്റിയില്‍ നിങ്ങള്‍ തൊടുവിച്ച വരക്കുറി
എന്നോട് പറയുന്നു " ഇതാ നിന്‍റെ അന്ത്യ വിധി "
 അവളുടെ ചുടു കണ്ണുനീര്‍ കുടിനീരായി നിങ്ങള്‍ തന്നപ്പോള്‍ 
ഞാന്‍ പരിഭ്രമിച്ചോ .
ഇല്ല എങ്കില്‍ എപ്പോഴേ ഞാന്‍ നിങ്ങളുടെ ആ  കരുണയറ്റ പാദങ്ങളില്‍ പതിച്ചേനെ,
 
ഹേ വെറുപ്പിന്‍ മിശിഖാക്കളെ നിങ്ങള്‍ അറുത്തെടുത്ത ഈ ശിരസ്സ്‌ 
അത് തിരിച്ചറിയുന്നു, ഇരുളിന്‍ ദൈവം വരുന്നതും, അവന്‍ എന്നെ തലോടുന്നതും .
അവന്‍ എന്നോട് പറയുന്നു "ഹേ സ്നേഹ പ്രവാചക ഞാന്‍ ഇതാ വീണ്ടും ശക്തനായി നിന്‍റെ ഈ ചുടു ചോര കൊണ്ട്"...
 

Sunday, October 14, 2012

ഒറ്റുകാരുടെ സമ്മേളന ഹാളില്‍ നിന്ന് ,

ഒറ്റുകാരുടെ സമ്മേളന ഹാളില്‍  നിന്ന് ,
ഇനിയും ആളുകള്‍ എത്തുമെങ്കിലും അവരെ കൊള്ളാനുള്ള സ്ഥലം  ആ ഹാളിനില്ല  . അവിടെ ചര്‍ച്ചകള്‍  കൊണ്ട് പിടിച്ചു നടക്കുന്നു. 
പെട്ടെന്ന് ഒരാള്‍ എഴുന്നേറ്റു , സുഹൃത്തുക്കളെ നാം ആലോചിക്കേണ്ടിയിരിക്കുന്നു  ഇനിയും യുദാസിനെ നമ്മുടെ  ആചാര്യനായി   കരുതുന്നതില്‍ അര്‍ത്ഥമുണ്ടോ?
അയാള്‍ സത്യത്തില്‍ നമ്മെ അപമാനിക്കുകയാണ് ചെയ്തിട്ടുള്ളത് അല്ലെ  വെറും മുപ്പതു വെള്ളി കാശിനാണ്  അയാള്‍ അന്ന് ആ ഒറ്റു നടത്തിയത് അത് നമ്മെ ലജ്ജിപ്പിക്കുകയല്ലേ ചെയ്തിട്ടുള്ളത് . ഈ സമ്മേളനം അയാളെ ആചാര്യ സ്ഥാനത്ത് നീക്കാന്‍ പ്രമേയം പാസ്സാക്കണം. അപ്പോള്‍ സദസ്സില്‍ നിന്ന് കുറെ പേര്‍ "അതെ ആ മനുഷ്യന്‍ പറയുന്നത് ശരിയാണ് നമ്മുക്ക് യുദാസ് വേണ്ട നമ്മെക്കാള്‍ എന്ത് മഹത്വം ആണ് അയാള്‍ക്കുള്ളതു ". 

ആദ്യം പ്രസംഗിച്ച  മനുഷ്യന്‍ അപ്പോള്‍ ,അതെ ഞാന്‍ എന്‍റെ ഒറ്റിന്റെ  കഥ  പറയാം . ഞാന്‍ മുപ്പതിനായിരം ലയ്ക്കുകള്‍ക്കു  വേണ്ടി എന്‍റെ പ്രിയതമയുടെ നഗ്ന ചിത്രങ്ങള്‍ യുടുബില്‍ അപ്‌ലോഡ്‌ ചെയ്തു. അപ്പോള്‍ ഈ എന്‍റെ മുന്നില്‍ യുദാസ് തുലോം തുച്ചനല്ലേ.

അപ്പോള്‍ മറൊരാള്‍ ഞാനോ മുപ്പത് ഏക്കര്‍ വസ്തുവിന് വേണ്ടി എന്‍റെ   അമ്മയെ വഞ്ചിച്ചു അവരെ ഞാന്‍  ഭ്രാന്തിയായി മുദ്ര കുത്തി . മുലപ്പാലിനെ വഞ്ചിച്ച ഞാനെത്രയോ യോഗ്യന്‍ ഈ സ്ഥാനത്തിനു.
വേറൊരാള്‍ പെട്ടെന്ന് ഞാന്‍ ചെയ്തതെന്തെന്നോ മുപ്പതു കോടി രൂപക്ക് വേണ്ടി ഞാന്‍ ആ കാണുന്ന കുന്നു ഞാന്‍ വിറ്റു പുഴ കൊടുക്കാന്‍ ആളെ ക്ഷണിച്ചും കഴിഞ്ഞു.  ജനിച്ചു കൂടിയിട്ടില്ലാത്ത   ഒരു തലമുറയെ മുഴുവന്‍ വഞ്ചിച്ച എനിക്കാകണം ആ സ്ഥാനം .

മുപ്പതിനായിരം കോടിക്ക് ഞാന്‍ ഒരു രാജ്യം വിറ്റത് നിങ്ങളാരും അറിഞ്ഞില്ലേ കണ്ടു പരിചയിച്ച മുഖ ഭാവമുള്ള ഒരാള്‍ അപ്പോള്‍ എഴുന്നേറ്റു ചോദിച്ചു. അയാള്‍ ഈ രാജ്യത്തിന്‍റെ ഭരണ സാരഥി കളില്‍ ഒരാളാണ്. അയാള്‍ രക്ഷ്ട്രീയ മുതലാളിയാണ് . മനസ്സുകള്‍,പ്രത്യയശാസ്ത്രം ,മതം അയാള്‍ വിറ്റും ഒറ്റിയും തന്നെ യാണ് ഇവിടെ വരെ എത്തിയത് എന്നത് ഏല്ലാവര്‍ക്കും ഉറപ്പായിരുന്നു. അയാള്‍ തന്നെ ഇതിനു യോഗ്യന്‍ സദസ്സ് ഒന്നടങ്കം സമ്മതിച്ചു. അവര്‍ക്ക് ഒറ്റുകാര്‍ ക്ക് പുതിയ ആചാര്യനായി .



Friday, October 12, 2012

ലജ്ജയില്ലേ

എനിക്ക് സ്തുതി പാടുവാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ 
മരണമാം മഹാമൌനി തണലേകി കൂടെ കൂട്ടിയപ്പോള്‍ 
നിങ്ങള്‍ കരയുന്നല്ലോ.
അറിഞ്ഞിടാത്ത ലോകത്തിലേക്കുള്ള പ്രയാണ വേളയില്‍ ഞാന്‍ കേള്‍ക്കുന്നു, 
നിങ്ങളുടെ പൊള്ള വചനങ്ങള്‍ .

ഇരവില്‍ ഇണകളെ തേടി നിങ്ങള്‍ ഇറങ്ങിയപ്പോള്‍ 
ഞാന്‍ ഉറങ്ങുകയായിരുന്നു.
പകലില്‍ ഒരു വേള ഒരു തെരുവ് വേശ്യക്ക് ഞാന്‍  ചുംബനം  നല്‍കിയപ്പോള്‍ 
നിങ്ങള്‍ എന്നെ ആട്ടി അകറ്റിയില്ലേ .

വെളിവ് കെട്ട ശിരസ്സും പേറി വെയില്‍ തേടി ഞാന്‍ 
അലഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു.
കുടിച്ച മദ്യം തികട്ടി വന്നപ്പോള്‍ അതില്‍   കിടന്നുറങ്ങി ഉണര്‍ന്നപ്പോള്‍ 
നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞതും ഞാന്‍   ഓര്‍ക്കുന്നു
എന്‍റെ ബീജത്തിന്‍റെ വിളനിലങ്ങള്‍ക്ക് നിങ്ങള്‍ 
അഭിസാരിക എന്ന് പെരിട്ടില്ലേ .

ശിവം നിറച്ച ശിരസ്സുമായി വിഷം നിറഞ്ഞ മനസ്സുകളോട് 
ഞാന്‍ പൊരുതിയപ്പോള്‍ നിങ്ങള്‍ ചേരി മാറി കൂറ് കാട്ടി 
എന്‍റെ പച്ച മാംസത്തില്‍ പച്ചിരുമ്പ് കുത്തി ഇറക്കിയോരെങ്കിലും 
അത് നടത്തരുതായിരുന്നു, എന്നെ വാഴ്തരുതായിരുന്നു       

ഒടുവില്‍ ഇന്ന് ഞാന്‍ കേള്‍ക്കുന്നു,
പിന്‍വിളികള്‍,മുതല കണ്ണീര്‍,മഹത്വ പ്രസംഗം,ആചാരവെടികള്‍ 
ഹാ! കഷ്ടം സ്വര്‍ഗം കൊതിക്കാത്ത എനിക്ക് നിങ്ങള്‍ സ്വര്‍ഗ്ഗവും nerannallo 

സത്യത്തില്‍  ഇന്നലകലെക്കാള്‍   ക്രൂരത നിങ്ങള്‍ ഇന്നെന്നോടു കാട്ടുന്നു 
എനിക്ക് സ്തുതി പാടി.
തോഴരെ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ ഇനിയും എനിക്ക് 
സ്തുതി പാടുവാന്‍...................

**ശിവം എന്ന് ഉപയോഗിച്ചത്  കറുപ്പ് എന്ന അര്‍ത്ഥത്തില്‍ 
-----------------ശരത് രവി കാരക്കാടന്‍ --------------

Sunday, October 7, 2012

പേരെഴുതാന്‍ അവാര്‍ഡിന് പോവുന്നില്ലല്ലോ

ഒരു പേനേം പേപ്പറും കിട്ടിയാല്‍ എന്ത് തോന്നുവാസോം എഴുതുമോട  . എന്‍റെ നേരെ ഗര്‍ജിച്ചു കൊണ്ട് നില്‍ക്കുകയാണ്  കെമിസ്ട്രി സര്‍ . ഞാനെഴുതിയ  എന്‍റെ ആദ്യ പ്രേമലേഖനത്തെ ദ്രൌപദിയെ കടന്നു പിടിച്ച ദുശാസണനെ പോലെ  അദ്ദേഹം പിടിച്ചിരിക്കുന്നത് . നിന്‍റെ ഒരു പ്രേമം എന്തുവാടാ അവള് ബോടാനിക്കള്‍  ഗാര്‍ഡന്‍ ആണോ . ഇത്ര  മാത്രം പൂവും കായും അവള്‍ടെ  ശരീരതീന്നു കണ്ടെടുക്കാന്‍. ., ഹോ നീ കവിയാകാന്‍ നടക്കുവാണല്ലോ . മര്യാദക്ക് വീട്ടില്‍ നിന്ന് വരുന്ന പെണ്‍ പിള്ളാര്‍ക്ക് പ്രേമ ലേഖനം എഴുതിയല്ല നീ കവിത ഒണ്ടാ ക്കണ്ടേ  കേട്ടോട.

സദസ്സില്‍ കാര്യമാരിയതിരിക്കുന്ന  സഹപാഠികള്‍ എന്തെന്നറിയാന്‍ വ്യഗ്രതെയോടെ ഇരിക്കുന്നു . ഇവനത്ര കുഴപ്പക്കരനല്ലല്ലോ എന്നാ അമ്പരപ്പ് പലര്‍ക്കും. 
ഒന്നുമില്ല ചുമ്മാ ലാലേട്ടന്‍ സ്റ്റൈലില്‍ പറയാനാ തോന്നിയത് . അല്ലെങ്കിലും ഒന്നുമില്ല ഇതെന്താ ഇത്ര വലിയ തെറ്റാ. ഞാന്‍ അവള്‍ക്കെഴുതിയതില്‍ഇങ്ങനെ എഴുതിയിരുന്നു അത്രേ ഉള്ളൂ സത്യം .

ഈ കടുവ കണ്ണന്‍റെ അഴ കൊഴന്ജന്‍ ക്ലാസ്സില്‍ ഇരിക്കുന്നത് തന്നെ നീ ഇവിടെ ഉള്ളത് കൊണ്ട. ഇപ്പോള്‍ നിനക്ക് മനസ്സിലായി കാണില്ലേ   ഞാന്‍ എത്രത്തോളം ത്യാഗം നിനക്ക് വേണ്ടി സഹിക്കുന്നു എന്ന് . 

ഇതിനാ ഈ കിടന്നു കാറുന്നെ.ഞാന്‍ പറഞ്ഞതില്‍ എന്തേലും തെറ്റുണ്ടോ.
...............................................................................................................................................................
പ്ലസ്‌ ടു  കാലത്ത് എഴുതിയ ഒന്നാണിത് ഭയംകര സംഭവമാണെന്ന് വിചാരിച്ചു എഴുതിയ ഒന്ന് . ഇത് ബ്ലോഗിയത്തില്‍ തെറ്റുണ്ടെങ്കില്‍ കൊണ്ട് കേസ് കൊട് അല്ല പിന്നെ,,,,,

.

Saturday, September 15, 2012

ബലി ചോറുരുള ....




മാതാമഹ അങ്ങ് പഠിപ്പിച്ച കഥകള്‍ എല്ലാം മറന്നു
അക്ഷരം എഴുതി തന്ന നാവില്‍ ജല്പനങ്ങള്‍ സ്ഥാനം പിടിച്ചു  
അങ്ങാ ആകാശ ഗോപുരത്തില്‍ അര്‍ക്കനെ നോക്കി  കൈ കൂപ്പി നിന്നതോര്‍ക്കുന്നു
ഇന്നെന്‍റെ കണ്ണുകള്‍ മഞ്ഞളിക്കുന്നു, അവിടെയ്ക്ക് നോക്കാന്‍ കഴിയുന്നതില്ലല്ലോ
വിത്ത് പാകിയ ഭക്തിയെ കൊന്നു യുക്തി തേടി ഞാനിവിടെ അലയുന്നു
അന്ന് വായിച്ച രാമായണത്തിലെ സീത ഇന്നെന്‍റെ മുന്നില്‍ കരയുന്നു
നിന്‍ പ്രപുത്രനിന്നേറെ പ്രിയങ്കരി കാമിനിയാം മീനാക്ഷിയെ അല്ലോ

പ്രാണനേക്കാള്‍ പ്രിയങ്കരമായി നീ പ്രാര്‍ത്ഥിച്ച പുഴകള്‍,
ആര്‍ക്കു വില്‍ക്കണം  എന്ന് ഞാന്‍ തേടുന്നു.
ആര്‍ത്തി മൂത്ത് ഞാന്‍ വിറ്റ പാടങ്ങള്‍
അന്ന് നിന്‍റെ വിയര്‍പ്പിന്‍ കണങ്ങളെ  എത്ര മാത്രം പ്രണയിച്ചു കാണും .
അന്ന് നീ നട്ട മരങ്ങള്‍ എന്‍റെ കയ്യില്‍ മഴു കണ്ടു എന്നെ നോക്കി പരിഹസിച്ചീടുന്നു.

എവിടെയോ കരയുന്ന ബലി കാക്കയ്ക്ക് ഉരിയരി അന്നം നീട്ടി വിളിക്കാന്‍
ഇന്നെന്‍റെ മനസ്സില്‍ ഉയരുന്ന കുറ്റ ബോധത്തിന്‍  തിരകളെന്തോ സമ്മതിക്കുന്നില്ല,

മാറ്റങ്ങള്‍ ഇങ്ങനെയും മാറുമോ ?

മലയാള ടെലിവിഷന്‍ ചാനലുകളില്‍ മുന്തിയ സ്ഥാനം വഹിക്കുന്ന ഒരു ചാനലിന്റെ കഴിഞ്ഞ ആഴ്ചത്തെ പ്രോഗ്രാമ്മിന്റെ തലവാചകം ഏവര്‍ക്കും ഓര്മ യുണ്ടാവുമല്ലോ. മലയാള സിനിമയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു അതിന്റെ ഉദ്ദേശം എന്ന് അവതാരകന്‍ (ജനതയുടെ അതമാവിഷ്കരത്തില്‍ നിന്ന് ലോക കുത്തക സംരംഭത്തിലേക്ക് ഒരു ഉളുപ്പുമില്ലാതെ മാറിയ ടിയാന്‍ തന്നെ അതിനു യോഗ്യന്‍) ആദ്യം നല്‍കിയ introduction മനസ്സിലക്കിതരും. ചര്‍ച്ചയില്‍ മാറ്റത്തിന്റെ മണിനാദം മുഴക്കിയ ഒരു വ്യക്തിയും മറ്റുള്ളവര്‍ ഇതിന്റെ ഗതി വിഗതികള്‍ നിരീക്ഷിക്കുന്നവരുംയിരുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌ എന്നാ അത്ഭുത വസ്തു വില്പന ചരക്കായി സ്വയം മാറുമ്പോള്‍ അയാളെ എങ്ങനെ ഉപയോഗിക്കാം എന്ന് നന്നായി പഠിച്ചിട്ടുള്ള മാധ്യമങ്ങളുടെ വിപണന തന്ത്രത്തിന് ഉദാഹരണമായിരുന്നു ഈ ഷോ. സന്തോഷ്‌ പണ്ടിട്ടിനോട് ഒരു എതിര്‍പ്പും ഇല്ല എങ്കിലും അയാള്‍ മാത്രം അല്ല മലയാള സിനിമയിലെ മാറ്റങ്ങള്‍ക്കു തുടക്കമിട്ടതോ നടപ്പിലാക്കിയതോ എന്നിരിക്കെ അയാളെ മാത്രം ചര്‍ച്ചയ്ക്കു ക്ഷണിച്ചു എന്നതിലെ വിപണനം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നാട്ടുവഴികളില്‍ കൊച്ച്കുട്ടികള്‍ കല്ലെറിയുമ്പോള്‍ പുലഭ്യം പറയാറുള്ള ഒരു ഭ്രാന്തനെ പോലെ തന്നെ എതിര്‍ക്കുന്ന അല്ലെങ്കില്‍ എന്തിനെതിരെയും ചപലമായ രീതില്‍ പ്രതികരിക്കുന്ന ഒരു മനുഷ്യന്റെ ഗോഷ്ടികള്‍ കാണിക്കുക എന്നത് മാത്രമായിരുന്നു ആ പരിപാടിയുടെ ഉദ്ദേശം. ആതേ കുട്ടികളുടെ മനസ്സാണ് സത്യത്തില്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് എന്നത് ചാനല്ലുകള്‍ക്ക് നന്നായി അറിയാം എന്നതും വ്യക്തം. സത്യത്തില്‍ ആ പരിപാടി ഉദ്ദേശിച്ച രീതിയില്‍ എന്തെങ്കിലും ചര്‍ച്ച ആ പരിപാടിയില്‍ നടന്നത് കൂടിയില്ല. വില കുറഞ്ഞ ജലപനങ്ങള്‍ക്കും കോമാളി കളിക്കും വേണ്ടി മാത്രമായിരുന്നു ആ ചര്‍ച്ച എന്നത് ഉറപ്പാക്കി കൊണ്ടുള്ള പരസ്യം ചെയ്യലുകള്‍ ചാനലില്‍ പരിപാടിക്ക് മുമ്പ് പലപ്പോഴായി കണ്ടിരുന്നു.
സത്യത്തില്‍ മലയാളിയുടെ മനോനിലയെ കുറിച്ചാണ് ഈ ചര്‍ച്ച എന്നില്‍ സംശയം ഉണര്‍ത്തിയത്. ഇത്തരം പരിപാടികളില്‍ കൂടി ഒരാളുടെ വ്യക്തി ഹത്യ കുറെ പേര്‍ ചേര്‍ന്ന് നടത്തുന്നത് കാണുമ്പോള്‍ അതില്‍ നിന്ന് പ്രേക്ഷ്കനുണ്ടാകുന്ന സന്തോഷം തന്നെ യാണ് ചാനലിന്റെ ആവശ്യം. ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ചാനല്‍ പദവിയുടെ അമരത്ത് നിന്ന് Rupert madhok ന്റെ ചാനലില്‍ എത്തി പെടുമ്പോള്‍ ബ്രിട്ടാസ് എന്ന മാധ്യമ പ്രവര്ത്തകന് വന്ന മാറ്റം സത്യത്തില്‍ അപാരമാണ്. നമ്മള്‍ ഈ ചിന്താ ഗതിയെ കുറിച്ച് വേണം ശരിക്കും സംസാരിക്കാന്‍ . ആദര്‍ശങ്ങളുടെ , വിശ്വാസങ്ങളുടെ പേരിലല്ലാത പത്ര പ്രവര്‍ത്തനം സത്യത്തില്‍ നമ്മുടെ സമൂഹത്തിനു കേള്‍ക്കെണ്ടതോ, അറിയേണ്ടതോ ആയ ഒന്നും തന്നെ പൂര്‍ണമായി അറിയിക്കാതിരുക്കുവാനുള്ള പുക മറ ആയി പ്രവര്‍ത്തിക്കുന്നു എന്നതാണ് സത്യം. പലതും പകുതി മാത്രമേ നാം അറിയുന്നുള്ളു എന്ന തോന്നല്‍ ഓരോ ദിവസം കൂടി കൂടി വരുന്നു. നാം നടത്തേണ്ട പ്രധാന ചര്‍ച്ച സമൂഹത്തിന്റെ മനസികാവസ്ഥയിലുള്ള മാറ്റത്തെ കുറിച്ച് ആയിരിക്കണം ആദ്യം സിനിമയില്‍ ഉള്ളതിനെ കുറിച്ചല്ല എന്നാണെന്റെ വിശ്വാസം.

Sunday, September 9, 2012

ezhuthani: കണക്കുപുസ്തകം------------------------

ezhuthani: കണക്കുപുസ്തകം------------------------: എന്‍റെ  പേരെഴുതി ചേര്തതിന്നു വിശുദ്ധരുടെ കൊട്ടാരകെട്ടില്‍ അല്ല എന്‍ പെരെഴ്ത്തി ചെര്തതുന്നു ആശുധാരുടെ   ചൂതാട്ട കേന്ദ്രങ്ങളില്‍ ഇരവുകളി...

കണക്കുപുസ്തകം------------------------

എന്‍റെ  പേരെഴുതി ചേര്തതിന്നു
വിശുദ്ധരുടെ കൊട്ടാരകെട്ടില്‍ അല്ല
എന്‍ പെരെഴ്ത്തി ചെര്തതുന്നു
ആശുധാരുടെ   ചൂതാട്ട കേന്ദ്രങ്ങളില്‍

ഇരവുകളില്‍ ഇണയെ  തേടുവൊരു
ഇന്ദ്രര്‍ക്ക് വഴിമുടക്കി നിന്നതെന്റെ തെറ്റ്
വറുതിയില്‍  കരയുവോര്‍ക്ക്  ഒരു നേരമന്നം
വിളമ്പിയതെന്റ്റെ തെറ്റ്
ഇരുകാലി ലോകത്ത് മനസാക്ഷി അവനവോട് മാത്രം
എന്ന തത്വം അറിയാതെ പോയതിന്നെന്റെ തെറ്റ്
അറിവു അമ്പലങ്ങളില്‍ അണയാതെ കത്തുന്ന തിരിനാളമാനെന്ന  ചിന്ത  തെറ്റ്
മണ്ണും മരവും മനുഷ്യത്വവും  വിറ്റ രാഷ്ട്രീയ വൈശ്യരെ
പുലഭ്യം പറഞ്ഞതും എന്‍റെ തെറ്റ്

എഴുതുന്നതൊക്കെ പുലമ്പേല്‍ എന്നറിഞ്ഞുകൊണ്ട്
എഴുതികൂട്ടുന്നതെന്റെ  തെറ്റ്

തെറ്റുകള്‍ കൂട്ടമായി ആക്രമിച്ചീടുമ്പോള്‍
ഒറ്റി കൊടുക്കുന്നു ഞാന്‍ എന്നെ തന്നെ........................


  

  
            
  

Saturday, March 10, 2012

സ്വര്‍ഗം തേടി

ഇനിയെന്‍റെ  ശിരസ്സ്‌ അറക്കു     
ഇരവിന് ബലി കൊടുക്കു.
ഇണ അറ്റ  ക്രൌഞ്ചം കരഞ്ഞിടട്ടെ,
ഇതിഹാസമൊന്നു രചിച്ചിടട്ടെ

ഉയിര് ചോദിക്കുന്ന ഈശ്വരന്മാര്‍
ഉലകമിന്നു ഭരിച്ചിടുന്നു,
ഉറവ വറ്റാത്ത സ്നേഹമൊക്കെ
ഉന്മാടികള്‍ തന്‍ വിചിത്ര സ്വപ്നം.

എവിടെയും വേലിക്കെട്ടു മാത്രം
എരിഞ്ഞടങ്ങുന്ന മൃതങ്ങളൊക്കെ
എവിടെ എത്തിപ്പെടുന്നെന്നു  അറിഞ്ഞിടാതെ
എതിരാളിയെ തേടി അലഞ്ഞിടുന്നു.

ഏത് പുണ്യത്തിന്റെ ഭാണ്ടമിന്നു,
ഏന്തി ഈ സ്വര്‍ഗം അണഞ്ഞിടുന്നു 

Monday, February 13, 2012

തൊടിയിലെ പാട്ട്

ആദിനാഗം ആ മച്ചകത്ത് ആരെയോ കാത്തിരിപ്പാണ് 

അവനു നൂറു വേണ്ട അവനു പാല് വേണ്ട
ആയിരം ഫണം ഒന്നുയര്‍ത്തിടേണ്ട  
അവനു നൂറു വേണ്ട അവനു പാല് വേണ്ട
ആയിരം ഫണം ഒന്നുയര്‍ത്തിടേണ്ട  

ഇന്നലകള്‍ അന്തിതിരികള്‍ കൊളുത്തി
ഇര തിരഞ്ഞൊരു കാവുകള്‍ മതി. 
അവ ഇന്ന് നിങ്ങള്‍ക്ക് കൂട് കൂട്ടാന്‍ 
അരിഞ്ഞില്ലാതെയാക്കിയ  കാട് വേണം.

പുള്ളുവന്റെ  പാടു  കേള്‍ക്കാന്‍ 
കൊതിയോടു നില്ക്കുന്നതില്ലിന്നവന്‍.
കൊടി തോരണങ്ങള്‍ ഒരുക്കി വച്ച് അവനെ 
തിരയുന്നതെന്തിനായി?

അവന്‍ ഇലഞ്ഞി  തറ തിരക്കിടുന്നു
അവിടെ പ്രദിക്ഷണം ചെയ്തിരുന്നോര്‍ 
അറിവിന്‍റെ ഭാണ്ഡം ചുമന്ന നേരം 
അവനു തിരികള്‍ കൊളുത്തിയോര്‍
അധമാരെന്നീ ലോകം വാഴ്ത്തിടുന്നു

പ്രകൃതിയെ പ്രനയിച്ചതിത്ര തെറ്റോ
പൊരുതി ജയിച്ചതിത്ര തെറ്റോ

എന്റെ കാവെവിടെ കാടെവിടെ
കരിയില അനക്കങ്ങള്‍ ഇന്നെവിടെ 
തിരി തെളിക്കനെതിയിരുന്നോര കുരുന്നിനെ കാത്തു ഞാനിരിപ്പു.........  








Monday, January 23, 2012

ഒരു വന ദേവതയെ കണ്ടു

ചിതകള്‍ കത്തിയമരുന്ന ആ താഴ്വാരത്തില്‍
തെളിഞ്ഞ ചിരാതു കണക്കെ അവളെ കാണാം 
ഊര്‍ധ ശ്വാസം വലിച്ചു കൊണ്ടിന്നു  ഭൂവിന്‍റെ നാടകം 
കണ്ടു മടുത്തൊരു ദേവത 
വെള്ളി മേഘങ്ങളാല്‍ കെട്ടിയ മണ്ഡപത്തില്‍ ,
ഒറ്റക്കിരിക്കുന്നു ഇന്നാ ദേവത 

ഏതോ മഹാമുനി അവള്‍ക്കു നല്‍കി  സഹനത്തിന്‍ അക്ഷയപാത്രം 
ചുടു ചോര കണ്ടു ഭയന്നവള്‍ കണ്ണിനെ ചുമരുകള്‍ക്കുള്ളില്‍  അടച്ചു
തിരകള്‍ തിരയുന്നു മനുഷ്യ ജന്മങ്ങളെ , തിരഞ്ഞു പിടിച്ചു മൃതമാക്കീടുന്നു
തിരിച്ചറിവിന്റെ മഹാവിപത്തില്‍ തിരിച്ചു പോക്കിന്റെ പിടച്ചില്‍ കേള്‍ക്കാം .

വിശപ്പ്‌  വിഷവായു കണക്കെ ഇന്നവള്‍ക്ക്‌ ,
വിരുന്നു വന്നിടും വിപ്ലവത്തിന്‍ വിശുദ്ധ മാലാഖമാരെ വിരട്ടി ഓടിക്കും വിരാടുരൂപി  അവള്‍ 

ഇവിടെ വനദേവതകള്‍ വാഴില്ല അത്രേ 
പിന്നെ അവളെങ്ങനെ സ്വയം ഭൂവായി 
ഇനി നമുക്ക് ഉണരാന്‍ സമയമായി 
അവള്‍ അന്നപാനം നടത്തുന്ന നാളിനായി 
ഫണങ്ങള്‍ ഉയര്‍ത്തി മഹാമേരു ഭസ്മം ആക്കേണ്ട നാളുമായി.


Saturday, January 21, 2012

താന്‍  ജനിച്ച മണ്ണില്‍ അലിയാന്‍ കഴിയാതെ ഒരു ചിത്രകാരനും 
തന്റെ മണ്ണില്‍ കാലു കുത്താന്‍ കഴിയാതെ ഒരു എഴുത്തുകാരനും
അകറ്റി നിര്‍ത്തപ്പെടുന്ന സഹിഷ്ണുത ഇതു ധരംങ്ങള്‍ക്ക് വേണ്ടിയാണ് നാം ഉയര്തിപ്പിടിക്കേണ്ടത്..............  

Sunday, January 15, 2012

ഇറോം നിനക്കായി

 പ്രിയപ്പെട്ട ജോഷി ജോസഫ്‌ ,
 ഇന്നലെ താങ്കള്‍ എന്നെ വളരെയേറെ അസ്വസ്ഥനാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ. എപ്പോഴോ കണ്ണുനീര്‍ പൊടിഞ്ഞു  എന്നും  തോന്നുന്നു. പുരുഷന് കണ്ണുനീര്‍ നിഷിദ്ധം ഒന്നുമല്ലല്ലോ. അവര്‍ ഇറോം ഷര്‍മിള  പട്ടുടയാട ആണിഞ്ഞ ദേവത സ്വപ്നത്തില്‍ വന്നിരുന്നോ. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അത് ചിലപ്പോള്‍ അങ്ങനയാണ്, ചില സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല. എങ്കിലും ഇന്നവരെനിക്കൊരു ദേവതയാണ്. പ്രിയപ്പെട്ടവന്റെ /പ്രിയപ്പെട്ടത്തിന്റെ നഷ്ടത്തില്‍ ഉടലെടുത്ത സമരമാണ് അവരുടെതെന്ന് അറിയാന്‍ കഴിഞ്ഞു. പുരാണത്തില്‍ എവിടെയോ ഒരു സാവിത്രിയെ കുറിച്ച് കേട്ടിട്ടുണ്ട്. തന്റെ പ്രിയതമനെ  തിരിച്ചു കിട്ടാന്‍ ധര്‍മ ലോകത്തില്‍ പോയവളെ. ധര്‍മം ഇന്ന് മതം എന്ന അര്‍ഥം സ്വീകരിച്ചതിനാല്‍ ഇവിടെ അതിന്റെ വില ആര്‍ക്കും അറിയില്ല.അവള്‍ക്ക് വിശപ്പെന്ന വികാരം അറിയാന്‍ കഴിയുന്നുണ്ടോ അതോ പ്രകൃതി അവളില്‍ നിന്നും അത് കവര്‍ന്നെടുത്തുവോ അറിയില്ല. ഇതെഴുതുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു അവളെ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും രാജ്യദ്രോഹകുറ്റം ആണോ എന്ന്. അവര്‍ വീണ്ടും പ്രണയിനി ആയി മാറി എന്നറിഞ്ഞതില്‍  സന്തോഷം. അര കിറുക്കന്‍  Desmond  എന്ന സംബോധനയിലൂടെ താങ്കളും അയാളെ നിസ്സരനാക്കുകയാണോ എന്ന് ഇടയ്ക്ക് ശങ്കിച്ചു. അവളുടെ കൃഷ്ണനെ അവനില്‍ കാണാന്‍ കഴിയട്ടെ. മനസ്സില്‍ ഉറഞ്ഞു കൂടിയത് ജട പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്നിതെഴുതിയത്. എനിക്കറിയാം ആരും ഈ അല്പബുധിയുടെ വൃഥാവ്യായാമം ചെവികൊള്ളില്ലെന്ന്. നമേറ്റവും  വലിയ ജനാതിപത്യ രാഷ്ട്രം എന്ന് ഊറ്റം കൊള്ളണമോ എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍  ആലോചിച്ചു പോകുന്നു. Marketing  scope  തീര്‍ത്തും ഇല്ലാത്ത ഒരു വിഷയവും നമ്മുടെ മുഖ്യ ധാര മാധ്യമങ്ങള്‍ക്ക് വിഷയമാവില്ലന്നെത് താങ്കള്‍ക്കു അറിയാത്തതിനാലാണോ.,താങ്കള്‍ Anna  Hazare  യുടെ സമരവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ ശ്രമിച്ചത്‌.


ഇറോം നിന്നോട്,


നിന്റെ കവിത വിരിയുന്ന മനസിനിത്രയും സഹനശക്തിയുണ്ടെന്ന്   എന്നറിഞ്ഞു ഞാന്‍ അത്ഭുതപ്പെടുന്നു.
കയ്യക്ഷരം നേരെയാക്കാന്‍ മാത്രം നടത്തുന്ന സഹാസമായി എഴുത്തിനെ കൂടെകൂട്ടിയവനെ നിനക്ക് ശിക്ഷിക്കാം,
അവന്‍ നിന്നെ പ്പോലെ നല്ല നാളെയ്ക്കായി ഒരു ശുഭാപ്തി വിശ്വാസിയെ പോലെ എഴുതാന്‍ ശ്രമിക്കും എന്ന് ഉറപ്പു നല്‍കട്ടെ. അത് നിനാക്കെന്തു ഗുണമെന്നോ. നീ നിന്റെ ഗുണം ഓര്‍ക്കുന്നവളല്ല എന്നത് നീ മറന്നു പോയോ. പ്രകൃതി നിനക്ക് നല്കിയ ചുവപ്പില്‍ നിന്ന് തന്റെ തന്നെ ചുവപ്പ് തിരിച്ചു എടുക്കട്ടെ  .
                                                                                               
                                                                                         എന്ന് ,
                                                                                                ശരത് രവികാരക്കാടന്‍