Monday, January 23, 2012

ഒരു വന ദേവതയെ കണ്ടു

ചിതകള്‍ കത്തിയമരുന്ന ആ താഴ്വാരത്തില്‍
തെളിഞ്ഞ ചിരാതു കണക്കെ അവളെ കാണാം 
ഊര്‍ധ ശ്വാസം വലിച്ചു കൊണ്ടിന്നു  ഭൂവിന്‍റെ നാടകം 
കണ്ടു മടുത്തൊരു ദേവത 
വെള്ളി മേഘങ്ങളാല്‍ കെട്ടിയ മണ്ഡപത്തില്‍ ,
ഒറ്റക്കിരിക്കുന്നു ഇന്നാ ദേവത 

ഏതോ മഹാമുനി അവള്‍ക്കു നല്‍കി  സഹനത്തിന്‍ അക്ഷയപാത്രം 
ചുടു ചോര കണ്ടു ഭയന്നവള്‍ കണ്ണിനെ ചുമരുകള്‍ക്കുള്ളില്‍  അടച്ചു
തിരകള്‍ തിരയുന്നു മനുഷ്യ ജന്മങ്ങളെ , തിരഞ്ഞു പിടിച്ചു മൃതമാക്കീടുന്നു
തിരിച്ചറിവിന്റെ മഹാവിപത്തില്‍ തിരിച്ചു പോക്കിന്റെ പിടച്ചില്‍ കേള്‍ക്കാം .

വിശപ്പ്‌  വിഷവായു കണക്കെ ഇന്നവള്‍ക്ക്‌ ,
വിരുന്നു വന്നിടും വിപ്ലവത്തിന്‍ വിശുദ്ധ മാലാഖമാരെ വിരട്ടി ഓടിക്കും വിരാടുരൂപി  അവള്‍ 

ഇവിടെ വനദേവതകള്‍ വാഴില്ല അത്രേ 
പിന്നെ അവളെങ്ങനെ സ്വയം ഭൂവായി 
ഇനി നമുക്ക് ഉണരാന്‍ സമയമായി 
അവള്‍ അന്നപാനം നടത്തുന്ന നാളിനായി 
ഫണങ്ങള്‍ ഉയര്‍ത്തി മഹാമേരു ഭസ്മം ആക്കേണ്ട നാളുമായി.


Saturday, January 21, 2012

താന്‍  ജനിച്ച മണ്ണില്‍ അലിയാന്‍ കഴിയാതെ ഒരു ചിത്രകാരനും 
തന്റെ മണ്ണില്‍ കാലു കുത്താന്‍ കഴിയാതെ ഒരു എഴുത്തുകാരനും
അകറ്റി നിര്‍ത്തപ്പെടുന്ന സഹിഷ്ണുത ഇതു ധരംങ്ങള്‍ക്ക് വേണ്ടിയാണ് നാം ഉയര്തിപ്പിടിക്കേണ്ടത്..............  

Sunday, January 15, 2012

ഇറോം നിനക്കായി

 പ്രിയപ്പെട്ട ജോഷി ജോസഫ്‌ ,
 ഇന്നലെ താങ്കള്‍ എന്നെ വളരെയേറെ അസ്വസ്ഥനാക്കി എന്ന് പറയാതിരിക്കാന്‍ വയ്യ. എപ്പോഴോ കണ്ണുനീര്‍ പൊടിഞ്ഞു  എന്നും  തോന്നുന്നു. പുരുഷന് കണ്ണുനീര്‍ നിഷിദ്ധം ഒന്നുമല്ലല്ലോ. അവര്‍ ഇറോം ഷര്‍മിള  പട്ടുടയാട ആണിഞ്ഞ ദേവത സ്വപ്നത്തില്‍ വന്നിരുന്നോ. ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അത് ചിലപ്പോള്‍ അങ്ങനയാണ്, ചില സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയാറില്ല. എങ്കിലും ഇന്നവരെനിക്കൊരു ദേവതയാണ്. പ്രിയപ്പെട്ടവന്റെ /പ്രിയപ്പെട്ടത്തിന്റെ നഷ്ടത്തില്‍ ഉടലെടുത്ത സമരമാണ് അവരുടെതെന്ന് അറിയാന്‍ കഴിഞ്ഞു. പുരാണത്തില്‍ എവിടെയോ ഒരു സാവിത്രിയെ കുറിച്ച് കേട്ടിട്ടുണ്ട്. തന്റെ പ്രിയതമനെ  തിരിച്ചു കിട്ടാന്‍ ധര്‍മ ലോകത്തില്‍ പോയവളെ. ധര്‍മം ഇന്ന് മതം എന്ന അര്‍ഥം സ്വീകരിച്ചതിനാല്‍ ഇവിടെ അതിന്റെ വില ആര്‍ക്കും അറിയില്ല.അവള്‍ക്ക് വിശപ്പെന്ന വികാരം അറിയാന്‍ കഴിയുന്നുണ്ടോ അതോ പ്രകൃതി അവളില്‍ നിന്നും അത് കവര്‍ന്നെടുത്തുവോ അറിയില്ല. ഇതെഴുതുമ്പോള്‍ ഞാന്‍ ഭയപ്പെടുന്നു അവളെ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും രാജ്യദ്രോഹകുറ്റം ആണോ എന്ന്. അവര്‍ വീണ്ടും പ്രണയിനി ആയി മാറി എന്നറിഞ്ഞതില്‍  സന്തോഷം. അര കിറുക്കന്‍  Desmond  എന്ന സംബോധനയിലൂടെ താങ്കളും അയാളെ നിസ്സരനാക്കുകയാണോ എന്ന് ഇടയ്ക്ക് ശങ്കിച്ചു. അവളുടെ കൃഷ്ണനെ അവനില്‍ കാണാന്‍ കഴിയട്ടെ. മനസ്സില്‍ ഉറഞ്ഞു കൂടിയത് ജട പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് ഞാന്നിതെഴുതിയത്. എനിക്കറിയാം ആരും ഈ അല്പബുധിയുടെ വൃഥാവ്യായാമം ചെവികൊള്ളില്ലെന്ന്. നമേറ്റവും  വലിയ ജനാതിപത്യ രാഷ്ട്രം എന്ന് ഊറ്റം കൊള്ളണമോ എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍  ആലോചിച്ചു പോകുന്നു. Marketing  scope  തീര്‍ത്തും ഇല്ലാത്ത ഒരു വിഷയവും നമ്മുടെ മുഖ്യ ധാര മാധ്യമങ്ങള്‍ക്ക് വിഷയമാവില്ലന്നെത് താങ്കള്‍ക്കു അറിയാത്തതിനാലാണോ.,താങ്കള്‍ Anna  Hazare  യുടെ സമരവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ ശ്രമിച്ചത്‌.


ഇറോം നിന്നോട്,


നിന്റെ കവിത വിരിയുന്ന മനസിനിത്രയും സഹനശക്തിയുണ്ടെന്ന്   എന്നറിഞ്ഞു ഞാന്‍ അത്ഭുതപ്പെടുന്നു.
കയ്യക്ഷരം നേരെയാക്കാന്‍ മാത്രം നടത്തുന്ന സഹാസമായി എഴുത്തിനെ കൂടെകൂട്ടിയവനെ നിനക്ക് ശിക്ഷിക്കാം,
അവന്‍ നിന്നെ പ്പോലെ നല്ല നാളെയ്ക്കായി ഒരു ശുഭാപ്തി വിശ്വാസിയെ പോലെ എഴുതാന്‍ ശ്രമിക്കും എന്ന് ഉറപ്പു നല്‍കട്ടെ. അത് നിനാക്കെന്തു ഗുണമെന്നോ. നീ നിന്റെ ഗുണം ഓര്‍ക്കുന്നവളല്ല എന്നത് നീ മറന്നു പോയോ. പ്രകൃതി നിനക്ക് നല്കിയ ചുവപ്പില്‍ നിന്ന് തന്റെ തന്നെ ചുവപ്പ് തിരിച്ചു എടുക്കട്ടെ  .
                                                                                               
                                                                                         എന്ന് ,
                                                                                                ശരത് രവികാരക്കാടന്‍


Saturday, December 17, 2011

വെയിലില്‍ ഒരു പക്ഷി (പ്രണാമം)

)

അക്ഷരം ഭക്ഷണമാക്കിയ മനസ്സുമായി അലഞ്ഞൊരു മനുഷ്യന്‍റെ അറിവിന്‍റെ നാരായം എവിടെ വീണു
അത് തിരഞ്ഞലഞ്ഞവര്‍ അറിയാതെ പോയത് അതുല്യതെ നിന്‍റെ  മനസ്സിന്‍ കലാപം
ഹവിസ്സ് തിരസ്ക്കരിച്ചൊരു ദേവന്‍ നീ,ഉഷസ് കൊതിച്ച നിശാസുര്യന്‍
ഈ  പ്രപഞ്ചം പെരുവഴിയില്‍ പ്രതിഷ്ടടിച്ച വിഗ്രഹം ഇന്ന് ഉടഞ്ഞു പോയി.


 കെട്ടു  പൊട്ടിയ പട്ടം കണക്കെ നീ ആകാശ ഗോപുരതിലയുന്നുവോ ,  
അതോ അവിടെയും  വരേണ്യത  നിന്നെ അകറ്റിയോ
അറിയാന്‍ കൊതിക്കുന്ന മനസ്സുകള്‍ ഇവിടിന്നു നിനക്കായി ഒരു ക്ഷേത്രം മനസ്സില്‍ പണിഞ്ഞിടുന്നു
അവിടെ പൂജാരി വേണ്ട പൂജ വേണ്ടാ നിനക്കാവോളം അവിടെ ചിലച്ചിരിക്കാം   .


Tuesday, December 6, 2011

മാറ്റം

വിണ്ടുകീറിയ മന്നിലെക്കിന്നു നോക്കുന്നു ഞാന്‍
വീണ്ടും ഈ ഭൂവില്‍ ജനിച്ചീ മണ്ണിനു ഭാരമാവാന്‍ കൊതിച്ചിടുന്നു
വിശ്വം ജയിച്ചിടാന്‍ വിദ്യകള്‍  തേടിയ വീരപുരുഷരെ ഓര്തിടും നേരത്ത്
വാഴ്വിന്‍ കടങ്കഥ ഇനിയും പഠിക്കാത്ത വിപ്ലവകാരന്മാര്‍ ഇവിടെയുണ്ട്.

മനസ്സില്‍ മരണമടഞ്ഞൊരു പ്രത്യസസ്ത്രതിനായി തെരുവില്‍ പോരുതുന്നവരെ ഞാന്‍ കണ്ടു
ശിരസ്സില്‍ തുളച്ചൊരു വിപ്ലവവീര്യതിനിന്നു ഇരുളില്‍ വില പറഞ്ഞവരെ നാം കണ്ടു
നിശയെ നിലാവത്ത് വരിഞ്ഞു കെട്ടി, മനസ്സോ മരവുരി അണിഞ്ഞു കൂടി
കയ്യിലെ ജപമാല വലിച്ചെറിഞ്ഞ മതകന്യകയ്ക്ക് വിലക്കുമായി
അവളോ കഥകള്‍ കരുത്താക്കി കദനം വിലയ്ക്ക് വിറ്റു.

വെളുപ്പിനെ വേരുത്തവര്‍ വെളിയിലൊരു ചെറു പര്‍ണ്ണശാല പണിഞ്ഞു കൂടി
അവിടെ സ്വപ്നങ്ങള്‍ ചിതയിലാക്കി ചാനയങ്ങളൊക്കെ അഴിചുവച്ചു.  


Monday, November 28, 2011

തിരിച്ചറിയാന്‍ കഴിയാത്ത ചിന്തകളും മനസ്സുകളും സ്ത്രീകള്‍ക്ക് നല്‍കിയ സ്രഷ്ടാവേ  ഇനിയും പുരുഷനോടെന്തിനീ ക്രൂരത.... 

Saturday, November 19, 2011

സന്യാസം


എന്‍റെ ചുവരില്‍ ചിതലരിക്കപ്പെട്ട ചിത്രങ്ങളാകുന്നു ഈശ്വരന്മാര്‍ 
അവരെ ഹൃത്തില്‍ ഒരു കോണില്‍ പുരുഷസൂക്തം ചൊല്ലി ഉറപ്പിച്ചു ജീവിത കഷ്ട്ടത്തകള്‍ 
അമ്മ ചൊല്ലി തന്ന നാമങ്ങള്‍ സന്ധ്യ തന്‍ ചന്തം നിറച്ച നാളുകളും 
കിണ്ടി തന്നില്‍ നിറച്ച ജലത്തിന് ഗംഗ തീര്തമെന്നു നിനച്ച നാളുകളില്‍ നിന്നും എന്തെ അകന്നു ഞാന്‍ 

എന്നോ ഇരുട്ടിന്റെ ഭംഗി മനസ്സിന്‍ വെളിച്ചം കെടുത്തിയ നാളുകളി
എല്ലാം നിരര്‍ത്തകം,നിസ്വാര്‍ഥം ലോകം വെറും മിത്യ എന്ന് അലറി വിളിച്ചിടുമ്പോള്‍ 
വിപ്ലവത്തിന്റെ വിഷവിത്തുകള്‍ ചിത്തത്തില്‍ വിശ്വരൂപം പൂണ്ടിടുമ്പോള്‍ 
വിളികള്‍ക്ക്,നിലവിളികള്‍ക്കു കാതു കൊടുക്കാന്‍ കയ്യിലെ കാരിരുംപെന്നെ അനുവദിക്കാഞ്ഞ നാള്ക്കള്‍.

അന്തിയെ വെറുത്തു ഞാന്‍ അന്ധകാരത്തില്‍ ഒളിച്ചു ഞാന്‍ 
ബന്ധങ്ങള്‍ അറത്തു ഞാന്‍ ബന്ദനത്തില്‍ തളച്ചു ഞാന്‍ 
ഇന്ന് കാഷായമേന്നെ പുതച്ചു മനസ്സിനെ കാശിയില്‍  കൊണ്ടാക്കി മടങ്ങി
കയ്യില്‍ കരുതിയ വേദമന്ദ്രങ്ങളെ വേട്ടയാടും കാലത്തിന്‍റെ വേഗതയ്ക്കുള്ളില്‍ ഒഴുക്കി,

ഇന്നിനെ പേടിച്ചിടുന്നവന്‍ തന്നുടെ മുന്നില്‍ ദൈവത്വം ഏറ്റു ഞാന്‍ 
പിന്നെ അലമുറ ഇടുന്നവര്‍ തന്നുടെ കവിളില്‍ ചുംപനങ്ങള്‍ തന്‍ തീരം നിറച്ചു ഞാന്‍ 
എന്നെ ഞാനറിയാതെ ദെവനാകൂന്നവര്ക്കിദയില് നിന്ന് എന്‍റെ  ഹൃദയം മറച്ചു ഞാന്‍ 
പിന്നെയും നാളെകള്‍ ബാക്കി ഇന്നിനെ പെടിച്ചിടുന്നു ഈ ഞാനും .