Sunday, October 7, 2012

പേരെഴുതാന്‍ അവാര്‍ഡിന് പോവുന്നില്ലല്ലോ

ഒരു പേനേം പേപ്പറും കിട്ടിയാല്‍ എന്ത് തോന്നുവാസോം എഴുതുമോട  . എന്‍റെ നേരെ ഗര്‍ജിച്ചു കൊണ്ട് നില്‍ക്കുകയാണ്  കെമിസ്ട്രി സര്‍ . ഞാനെഴുതിയ  എന്‍റെ ആദ്യ പ്രേമലേഖനത്തെ ദ്രൌപദിയെ കടന്നു പിടിച്ച ദുശാസണനെ പോലെ  അദ്ദേഹം പിടിച്ചിരിക്കുന്നത് . നിന്‍റെ ഒരു പ്രേമം എന്തുവാടാ അവള് ബോടാനിക്കള്‍  ഗാര്‍ഡന്‍ ആണോ . ഇത്ര  മാത്രം പൂവും കായും അവള്‍ടെ  ശരീരതീന്നു കണ്ടെടുക്കാന്‍. ., ഹോ നീ കവിയാകാന്‍ നടക്കുവാണല്ലോ . മര്യാദക്ക് വീട്ടില്‍ നിന്ന് വരുന്ന പെണ്‍ പിള്ളാര്‍ക്ക് പ്രേമ ലേഖനം എഴുതിയല്ല നീ കവിത ഒണ്ടാ ക്കണ്ടേ  കേട്ടോട.

സദസ്സില്‍ കാര്യമാരിയതിരിക്കുന്ന  സഹപാഠികള്‍ എന്തെന്നറിയാന്‍ വ്യഗ്രതെയോടെ ഇരിക്കുന്നു . ഇവനത്ര കുഴപ്പക്കരനല്ലല്ലോ എന്നാ അമ്പരപ്പ് പലര്‍ക്കും. 
ഒന്നുമില്ല ചുമ്മാ ലാലേട്ടന്‍ സ്റ്റൈലില്‍ പറയാനാ തോന്നിയത് . അല്ലെങ്കിലും ഒന്നുമില്ല ഇതെന്താ ഇത്ര വലിയ തെറ്റാ. ഞാന്‍ അവള്‍ക്കെഴുതിയതില്‍ഇങ്ങനെ എഴുതിയിരുന്നു അത്രേ ഉള്ളൂ സത്യം .

ഈ കടുവ കണ്ണന്‍റെ അഴ കൊഴന്ജന്‍ ക്ലാസ്സില്‍ ഇരിക്കുന്നത് തന്നെ നീ ഇവിടെ ഉള്ളത് കൊണ്ട. ഇപ്പോള്‍ നിനക്ക് മനസ്സിലായി കാണില്ലേ   ഞാന്‍ എത്രത്തോളം ത്യാഗം നിനക്ക് വേണ്ടി സഹിക്കുന്നു എന്ന് . 

ഇതിനാ ഈ കിടന്നു കാറുന്നെ.ഞാന്‍ പറഞ്ഞതില്‍ എന്തേലും തെറ്റുണ്ടോ.
...............................................................................................................................................................
പ്ലസ്‌ ടു  കാലത്ത് എഴുതിയ ഒന്നാണിത് ഭയംകര സംഭവമാണെന്ന് വിചാരിച്ചു എഴുതിയ ഒന്ന് . ഇത് ബ്ലോഗിയത്തില്‍ തെറ്റുണ്ടെങ്കില്‍ കൊണ്ട് കേസ് കൊട് അല്ല പിന്നെ,,,,,

.

No comments:

Post a Comment